GULF
സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 15,231 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു
ജൂണ്‍ 18 നും ജൂണ്‍ 24 നും ഇടയിലുള്ള കാലയളവില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15,231 അനധികൃത താമസക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 18 നും ജൂണ്‍ 24 നും ഇടയിലുള്ള കാലയളവില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
അറസ്റ്റിലായവരില്‍ 7,589 റസിഡന്‍സി നിയമം ലംഘിച്ചവരും 4,443 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,199 തൊഴില്‍ നിയമം ലംഘിച്ചവരും ഉള്‍പ്പെടുന്നു. മൊത്തം 11,297 അനധികൃത താമസക്കാരെ നാടുകടത്തുകയും 15,109 നിയമലംഘകരെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. 3,618 നിയമലംഘകരെ അവരുടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ റഫര്‍ ചെയ്യുകയും ചെയ്തു.
രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,763 പിടികൂടി.
ഇവരില്‍ 44 ശതമാനം യെമന്‍ പൗരന്മാരും 55 ശതമാനം എത്യോപ്യന്‍ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.
അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 53 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് യാത്രാസൗകര്യവും പാര്‍പ്പിടവും ജോലിയും നല്‍കിയ 22 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 24,334 പുരുഷന്മാരും 2,073 സ്ത്രീകളും ഉള്‍പ്പെടെ 16,369 വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ നിലവില്‍ നിയമനടപടികള്‍ പൂര്‍ത്തീക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടത്തിവരികയാണ്.
രാജ്യത്തിലേക്കുള്ള വ്യക്തികളുടെ അനധികൃത പ്രവേശനം സുഗമമാക്കുകയും അവരെ അതിന്റെ പ്രദേശത്ത് എത്തിക്കുകയും അവര്‍ക്ക് അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ നല്‍കുകയും ചെയ്യുന്ന ഏതൊരു വ്യക്തിക്കും 15 വര്‍ഷം വരെ തടവും 1 ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളോ വീടുകളോ രഹസ്യമായി കണ്ടെത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പരിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ 999, 996 എന്നീ നമ്പരുകളിലും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
GULF
നാട്ടിലേക്ക് മടങ്ങാനിരുന്നയാൾ എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു
അബുദാബി: സന്ദർശന വിസയിലെത്തി നാട്ടിലേക്ക് മടങ്ങാൻ എയർപോർട്ടിലെത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശി യൂസഫാണ് (51) അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ കുഴഞ്ഞു വീണു മരിച്ചത്.
നാട്ടിലേക്ക് മടങ്ങാൻ വിമാനം കയറാനിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ബേക്കൽ സ്വദേശിനി റംസീനയാണ് ഭാര്യ. ഇസ്തിഹാൻ(20), മിർസാന(18), ഫാത്തിമ(16), യാസീൻ(10), മുഷ്‌ഫിറ (6), മൂന്ന് മാസം പ്രായമുള്ള ഹൈറ സനിഷ് എന്നിവർ മക്കളാണ്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ കൊണ്ട് പോയി ഖബറടക്കും
GULF
നഷ്ടപ്പെട്ട പണം രണ്ടുമണിക്കൂറിനകം വിനോദസഞ്ചാരിയുടെ നാട്ടിലെത്തിച്ചു ദുബൈ പൊലീസ്
വിനോദസഞ്ചാരിയായി ദുബൈയിലെത്തി തിരിച്ചുപോകുന്നതിനിടെയാണ് ഷോപ്പിംഗ് സെന്ററില്‍ പണം നഷ്ടപ്പെട്ടത്.
ദുബൈ: ഷോപ്പിംഗ് മാളില്‍ പണം നഷ്ടപ്പെട്ട വിനോദസഞ്ചാരിക്ക് രണ്ടുമണിക്കൂറിനകം പണം അവരുടെ നാട്ടിലെത്തിച്ചു ദുബൈ പൊലീസ് പ്രശംസ നേടി.
വിനോദസഞ്ചാരിയായി ദുബൈയിലെത്തി തിരിച്ചുപോകുന്നതിനിടെയാണ് ഷോപ്പിംഗ് സെന്ററില്‍ പണം നഷ്ടപ്പെട്ടത്. എന്നാല്‍ തിരിച്ചു വീണ്ടും അവിടെ എത്താന്‍ അവര്‍ക്ക് സമയമുണ്ടായിരുന്നില്ല. അവര്‍ ഉടനെ ദുബൈ പോലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ടൂറിസ്റ്റ് പോലീസ് വിഭാഗത്തെ പൊലീസ് ആപ്പ് വഴി വിവരം അറിയിച്ചു.
നഷ്ടപ്പെട്ട 3,000 ദിര്‍ഹം പൊലീസ് കണ്ടെത്തി ബാങ്ക് ട്രാന്‍സ്ഫര്‍ വഴി മണിക്കൂറുകള്‍ക്കകം അവര്‍ക്ക് കൈമാറിയതായി പൊലീസ് ടൂറിസ്റ്റ് പോലീസ് വകുപ്പ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ ടൂറിസ്റ്റ് പോലീസ് വകുപ്പ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ അറിയിച്ചു.
ഷോപ്പിംഗ് സെന്ററിലെ ഒരു സ്റ്റോറില്‍ രണ്ട് മണിക്കൂറിനുള്ളില്‍ മുഴുവന്‍ തുകയും കണ്ടെത്താന്‍ ടീമിന് കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിസ്റ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അനുസൃതമായി അവര്‍ അതിന്റെ മൂല്യവും നോട്ടുകളുടെ എണ്ണവും പരിശോധിച്ചു, തുടര്‍ന്ന് അവരെ ബന്ധപ്പെടുകയും പണം കൈമാറുകയും ചെയ്തു.
ദുബായിലെ സുരക്ഷയുടെയും സത്യസന്ധതയുടെയും നിലവാരത്തെ പ്രശംസിച്ചുകൊണ്ട്, പ്രത്യേകിച്ച് തിരക്കേറിയ ഒരു ഷോപ്പിംഗ് സെന്ററില്‍, തന്റെ പണം കണ്ടെത്തുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവര്‍ പ്രതികരിച്ചു.
GULF
യുഎഇയോട് ഹൃദയം ചേര്‍ത്തു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍; ‘പ്രൗഡ് ഓഫ് യുഎഇ’ ശൈഖ് നഹ് യാന്‍ ഉല്‍ഘാടനം ചെയ്യും
അബുദാബി: പ്രവാസികളുടെ മുഖ്യഇടമായ യുഎഇയോട് ഹൃദയം ചേര്‍ത്തുവെച്ചുകൊണ്ട അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഒരുക്കുന്ന ‘പ്രൗഡ് ഓഫ് യുഎഇ സെലിബ്രേഷന്‍” എന്ന പ്രത്യേക പരിപാടി ജൂണ്‍ 13ന് ശനിയാഴ്ച നടക്കും.
യുഎഇയുടെ സഹിഷ്ണുത, സഹവര്‍ത്തിത്തം, കാരുണ്യം, പുരോഗതി, വിദേശികളോടുള്ള നന്മനിറഞ്ഞ സമീപനം തുടങ്ങി വിവിധ വിഷയങ്ങളില്‍ രാജ്യം സ്വീകരിക്കുന്ന നിലപാടുകളോടുള്ള ആദരവിനെ ആഘോഷമാക്കി മാ്്റ്റുകയാണ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ സമാധാനത്തോടെയും പരസ്പര ബഹുമാനത്തോടെയും ഒരുമിച്ച് ജീവിക്കുന്ന യു.എ.ഇയുടെ സമൃദ്ധമായ ബഹുസാംസ്‌കാരിക പൈതൃകത്തിന് സ്‌നേഹവും കൃതജ്ഞതയും അര്‍പ്പിക്കുന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളാണ് ഇതോടനുബന്ധിച്ചു സംഘടിപ്പിക്കുന്നത്.
യുഎഇ സഹിഷ്ണുതാ-സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉല്‍ഘാടനം ചെയ്യും.
കമ്മ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് ചെയര്‍മാന്‍ ഷാമിസ് അലി ഖല്‍ഫാന്‍ അല്‍ ദാഹിരി, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, എമിറേറ്റ്‌സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് വൈസ് ചെയര്‍മാന്‍ പ്രൊഫ. ജമാല്‍ സനദ് അല്‍ സുവൈദി, ലുലു ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മുഖ്യരക്ഷാധികാരിയുമായ പത്മശ്രീ ഡോ. യൂസഫലി എം.എ, യുഎഇ പ്രസിഡന്റിന്റെ മത ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷിമി, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍, അദീബ് അഹമ്മദ്, പി ബാവ ഹാജി, തുടങ്ങി നിരവധി ഉന്നത വ്യക്തിത്വങ്ങളും സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.
യുഎഇയുടെ വളര്‍ച്ചയും നേതൃത്വവും ലോകത്തിന് മാതൃകയാണ്. ഇവിടെ ജീവിക്കുന്ന വിവിധ സമൂഹങ്ങള്‍ക്കിടയിലെ സൗഹൃദം എന്നും അന്താരാഷ്ട്ര പ്രശസ്തമാണ്. ഈ പ്രശസ്തി ആഘോഷമാക്കി മാറ്റുകയാണ് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ചെയ്യുന്നത്. ഐക്യത്തിന്റെയും സഹജീവിതത്തിന്റെയും ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിതെന്ന് സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ റഊഫ് അഹ്‌സനി വ്യക്തമാക്കി. ഇരുനൂറില്‍പരം രാജ്യങ്ങളില്‍ നിന്നുള്ള ചെറുതും വലുതുമായ നിക്ഷേപകര്‍ക്കും വിവിധ തലങ്ങളിലുള്ള തൊഴിലന്വേഷകര്‍ക്കും സ്‌നേഹത്തിന്റെ പൂങ്കാവനമൊരുക്കിയ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ മണ്ണില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഒരുക്കുന്ന ആഘോഷപരിപാടിയില്‍ ആയിരത്തിലേറെ പേര്‍ സംബന്ധിക്കും.
യു.എ.ഇയുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്നതിനൊപ്പം, ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുന്ന മനോഹരമായ സാംസ്‌കാരിക വേദിയായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇസ്ലാമിക് സെന്റര്‍ മൊബൈല്‍ ആപ്പ് ലോഞ്ചിങ് പരിപാടിയില്‍ നടക്കും.
ഇന്തോ-അറബ് സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ആകര്‍ഷകമായ കലാപരിപാടികളും പ്രശസ്ത ഗായകരായ ആദില്‍ അത്തു, ആബിദ് കണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറും. മുസഫ, ബനിയാസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഓഫീസുമായി ബന്ധപ്പെടുക 02-6424488
പ്രസിഡണ്ട് അബ്ദുല്‍ റഊഫ് അഹ്‌സനി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, സീനിയര്‍ നേതാവ് യു.അബ്ദുള്ള ഫാറൂഖി, വൈസ് പ്രസിഡണ്ട് വി.പി.കെ. അബ്ദുള്ള, ട്രഷറര്‍ അസീസ് കാളിയാടന്‍, അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി അബ്ദുള്ള നദ്വി, പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ബാസിത് കായക്കണ്ടി, ജനറല്‍ കണ്‍വീനര്‍ സലിം നാട്ടിക, ഹൈദര്‍ ബിന്‍ മൊയ്ദു, അഷ്റഫ് നജാത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
-
film2 days agoസാമ്പത്തിക തട്ടിപ്പ് കേസ്; മെന്റലിസ്റ്റ് ആദിക്കും സംവിധായകന് ജിസ് ജോയ്ക്കും തിരിച്ചടി
-
india1 day agoനീലഗിരി ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ്. കമലിക്ക് ഊട്ടിയില്‍ ഊഷ്മള സ്വീകരണം; ഗൂഡല്ലൂര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സഖ്യകക്ഷി നേതാക്കള്‍ നിവേദനം നല്‍കി
-
kerala1 day agoനാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം
-
kerala1 day agoപാസ്പോര്‍ട്ട് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് തികച്ചും അസംബന്ധമായ കാര്യം; ശശി തരൂര്‍
-
News8 hours agoകുട്ടികളിലെ സ്കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ
-
Video Stories47 mins agoസൗദിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ 14 മരണം

