Video Stories
ഈച്ചര വാര്യരെ ഓര്‍ക്കുന്നവര്‍ എന്തുകൊണ്ടാണ് സി.പി ജലീലിനെ മറക്കുന്നത്?

സാബിര്‍ കോട്ടപ്പുറം
കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ തുടക്കം കൊണ്ഗ്രസ്സിനു മേല്‍ കെട്ടിവെക്കാന്‍ സി പി എമ്മുകാര്‍ എപ്പോഴും പറയുന്ന കൊലപാതകമാണ് 1948 ല്‍ നടന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മൊയാരത്ത് ശങ്കരന് വധം. കൊണ്ഗ്രസ്സുകാരല്ല അദ്ദേഹത്തെ കൊന്നത് , സബ്ജയിലില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സായുധ വിപ്ലവ ത്തിന് ആഹ്വാനം ചെയ്തതിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് നിരോധിക്കപ്പെട്ടിരുന്നു. നിരോധിക്കപ്പെട്ട സംഘടന യുടെ നേതാവ് പോലിസ് പിടിയിലാവുകയും സബ് ജയിലില്‍ വെച്ച് കൊല്ലപ്പെടുകയുമായിരുന്നു. ആ സംഭവത്തിനു ശേഷം എഴുപതാണ്ട് പിന്നിട്ടിരിക്കുന്നു, ജനാധിപത്യ ത്തെ കുറിച്ചും ഭരണകൂടങ്ങളെ കുറിച്ചുമുള്ള ചിന്താധാരകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ ഉണ്ടായി. ഭരണകൂട ഭീകരത ഇന്ന് വലിയ ചര്്ചയുമാണ്. എന്നിട്ടും മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ തലക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. അതൊരു ഏറ്റു മുട്ടല്‍ കൊലപാതകമായിരുന്നില്ല എന്ന് ദ്രിക്സാക്ഷികള്ടക്കം പറഞ്ഞിട്ടുണ്ട്.
പിണറായി വിജയന് മുഖ്യമന്ത്രിയായത് കൊണ്ട് തന്നെ സാംസ്കാരിക കേരളം ഞെട്ടിയില്ല. മൊയാരത്ത് ശങ്കരനെ യും ഈച്ചരവാര്യരെ യും ഓര്‍മ്മയുണ്ട്. പക്ഷെ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സി പി ജലീലിനെ ഓര്‍മ്മയില്ല. ഈ വൈരുദ്ധ്യാധിഷ്ടിത ഓര്‍മ്മകള്‍ കൊണ്ടാണ് സാംസ്കാരിക കേരളം എന്നും സി പി എം കാപട്യങ്ങളെ മറച്ച് പിടിച്ചത്. സി പി ജലീലിന്റെ തലക്ക് വെടി വെക്കുമ്പോള്‍ മൊയാരത്ത് ശങ്കരന്റെ യും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യും ചരിത്രം പിണറായി വിജയനെങ്കിലും ഓര്‍ക്കണമായിരുന്നു.
“ഞങ്ങള്‍ ഇത്രയും കാലം സി പി എമ്മിനായിരുന്നു വോട്ട് ചെയ്തത്. ഇനി അവര്‍ ക്ക് വോട്ട് ചെയ്യില്ല. എന്റെ മോന് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ കാലിനു വെടി വെച്ചാല്‍ പോരായിരുന്നില്ലേ , എന്തിനാണ് കൊന്നു കളഞ്ഞത്. അവന്റെ ബാപ്പ യും സി പി എമ്മുകാരനായിരുന്നു ” കൊല്ലപ്പെട്ട സി പി ജലീലിന്റെ മാതാവ് ഹലീമയുടെ വാക്കുകളാണ്. കോ ലീ ബി സഖ്യമെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണനോട് പറയാനുള്ളത് കോ ലീ ബി അല്ല , കോ ലീ ക സഖ്യമാണ് വടകരയിലടക്കം വിധി നിര്‍വഹിക്കാന്‍ പോകുന്നത്. വടകര യിലെ ആര് എം പി യുടെ യും, ഹലീമ ഉമ്മയുടെ യും നിലപാടുകള്‍ സൂചകങ്ങളാണ്. സി പി എമ്മുകാരല്ലാത്ത കമ്മ്യൂണിസ്റ്റുകാര്‍ എല്‍ ഡി എഫിനല്ല വോട്ട് ചെയ്യാന്‍ പോകുന്നത്. ആര് എം പി യുടെ വലതുപക്ഷ വ്യതിയാന ത്തെ കുറിച്ച് ക്ലാസ് എടുക്കാന്‍ പോയ എ റഹീമിനോട് മാതൃഭൂമി ചാനലില്‍ കെ കെ രമ പറഞ്ഞ കാര്യങ്ങള്‍ നമ്മള് കേട്ടതാണ്. വ്യിതിയാനം വലതുപക്ഷ ത്തെക്കോ ഇടതുപക്ഷത്തെക്കോ എന്ന് ചിന്തിക്കാന്‍ ആദ്യം തല ഉണ്ടാവണം. ഉടലില്‍ ആ തല കമ്മ്യൂണിസ്റ്റുകാരായ ടി പി ക്കോ സി പി ജലീലിനോ ഉണ്ടാവാന്‍ സി പി എമ്മുകാര്‍ അനുവദിച്ചിരുന്നില്ല. എന്‍ പി ചെക്കൂട്ടി യുടെ ഭാഷ കടമെടുത്താല്‍ അമ്പാടിമുക്ക് കമ്മ്യൂണിസ ത്തിന്റെ ഉപജ്ഞാതാക്കളായ പി ജയരാജനും പിണറായി വിജയനും കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ബാലറ്റ് പേപ്പറി ലൂടെ പണി കൊടുക്കാന്‍ പോവുകയാണ്.

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജില്ലയില്‍ ഇന്ന് അതീതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Video Stories
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്റു വീട്ടിനകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.
ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്റുവാണ്. നെഹ്റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.
എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
News2 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News2 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി