GULF
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഗള്‍ഫ് നാടുകളില്‍ സമുചിതമായി ആഘോഷിച്ചു
അബുദാബി: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി വിവിധ ഗള്‍ഫ് നാടുകളില്‍ സമുചിതമായി ആഘോഷിച്ചു. അബുദാബി ഇന്ത്യന്‍ എംബസ്സിയില്‍നടന്ന പരിപാടിയില്‍ അംബാസ്സഡല്‍ ഡോ. ദീപക് മേത്തല്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യാനന്തരം ഇന്ത്യ കൈവരിച്ച നേട്ടങ്ങളും യുഎഇയുമായുള്ള ഊഷ്മളമായ ബന്ധങ്ങളും അംബാസ്സഡര്‍ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.
എംബസ്സിയില്‍ നടന്ന പരിപാടിയില്‍ വിവിധ സംഘടനാ ഭാരവാഹികളും സാമൂഹ്യ സാംസ്കാരിക- വാണിജ്യ രംഗത്തെ പ്രമുഖരും സംബന്ധിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ സംഘടിപ്പിച്ച മത്സര വിജയികള്‍ക്ക് അംബാസ്സഡര്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കേറ്റും വിതരണം ചെയ്തു.
അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, മലയാളി സമാജം തുടങ്ങിയ സ്ഥലങ്ങളിലും ദേശീയ പതാക ഉയര്‍ത്തി.
GULF
ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണു പരിക്കേറ്റ മലയാളി മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല കവലയൂര്‍ ജയാലാന്‍ഡ് സ്വദേശി വിശാഖ് ജയപ്രസാദ് (36) ആണ് മരിച്ചത്. ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ദുബൈ ഹദ്ദാഫ് അല്‍ഖലീജ് കമ്പനി ജീവനക്കാരനായിരുന്ന വിശാഖ് ജയപ്രസാദ്- ബീന ദമ്പതികളുടെ മകനാണ്. കൃഷ്ണ എസ് മോഹന്‍ ആണ് ഭാര്യ. ഐവ വിശാഖ് (മകള്‍) ഡോ. ദര്ശന് ജയപ്രസാദ് സഹോദരനാണ്. അബുദാബി നെള്‍സ്റ്റോള്‍ജിയ പ്രസിഡണ്ട് മനോജിന്റെ സഹോദരി പുത്രനാണ്.
GULF
ഒമാനില്‍ വാഹനപകടത്തില്‍ കണ്ണൂര്‍ സ്വദേശനി മരിച്ചു
സലാല: ഒമാന്‍ സലാലക്ക് സമീപമുണ്ടായ വാഹനപകടത്തില്‍ കണ്ണൂര്‍ സ്വദേശിനി മരിച്ചു. കണ്ണുര്‍ താഴെചൊവ്വ എളയാവൂര് സീബ് മന്‍സിലില്‍ മുഹമ്മദ് ഷാനിദിന്റെ ഭാര്യ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്.
സലാല-ഹൈമ റോഡില്‍ ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന ഭര്‍ത്താവ് മുഹമ്മദ് ഷാനിദ് (31) മുഹമ്മദ് അനസ് പൂളക്കല്‍ (26) എന്നിവരെ പരിക്കുകളോടെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൈമയില്‍ സൈന്‍ ബോര്‍ഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും മസ്കത്ത് സീബില്‍ ഫാല്‍ക്കണ്‍ ഗ്രാഫിക്സിലെ ജീവനക്കാരാണ്.
ഷാന ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന സലാല കെഎംസിസി കെയര്‍വിങ് ഭാരാവഹികള്‍ അറിയിച്ചു.
GULF
യുഎസ്-ഇറാന് സംഘര്‍ഷം; കുവൈത്ത് വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു, വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു
എക്സിലൂടെയുളള അറിയിപ്പ് പ്രകാരം യാത്രക്കാര്‍ അവരുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി നിരന്തരം പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അഭ്യര്‍ഥിച്ചു.
കുവൈത്ത് സിറ്റി: യുഎസ്-ഇറാന് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കുവൈത്ത് തങ്ങളുടെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു. കുവൈത്ത് എയര്‍വേയ്സിന്റെ ഭൂരിഭാഗം വിമാന സര്‍വീസുകളും പുനഃക്രമീകരിച്ചിട്ടുണ്ട്. എക്സിലൂടെയുളള അറിയിപ്പ് പ്രകാരം യാത്രക്കാര്‍ അവരുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി നിരന്തരം പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അഭ്യര്‍ഥിച്ചു. ബുക്കിംഗിനൊപ്പം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് സര്‍വീസ് മാറ്റങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും എസ്എംഎസുകളും അയയ്ക്കുമെന്നും അറിയിച്ചു. വിമാനസര്‍വീസില്‍ മാറ്റം വന്ന യാത്രക്കാര്‍ക്ക് കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെടാം. കുവൈത്തിനുള്ളില്‍: 171, കുവൈത്തിന് പുറത്തുനിന്ന്: +965 24345555 അല്ലെങ്കില്‍ 171, വാട്ട്സ്ആപ്പ്: +965 1802050.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍, മിസൈല്‍ഡ്രോണ്‍ ആക്രമണ ഭീഷണി വര്‍ധിച്ചതിനെ തുടര്‍ന്നാണ് കുവൈത്ത് വ്യോമാതിര്‍ത്തി അടച്ചത്. ഹോര്‍മുസ് കേന്ദ്രീകരിച്ചുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ജാഗ്രതയിലാണെന്നും, ആക്രമണങ്ങളെ ഫലപ്രദമായി തടയാന്‍ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാര്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പരിശോധിച്ച ശേഷമേ വിമാനത്താവളത്തിലേക്ക് യാത്രതിരിക്കാവൂ എന്നും എയര്‍ലൈന്‍ നിര്‍ദേശിച്ചു.
-
india2 days agoമുസ്ലിംലീഗിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി ജെ പി അംഗത്തിന്റെ വാക്കുകള്‍ സഭാ രേഖകളില്‍ നിന്നു നീക്കം ചെയ്യണം: ഉപരാഷ്ട്രപതിക്ക് പരാതി നല്കി ഹാരിസ് ബീരാന്
-
News1 day agoമെസ്സി തട്ടിപ്പ്; കർശന നടപടിക്ക് സർക്കാർ
-
News1 day agoഅവകാശങ്ങളുടെ വീണ്ടെടുപ്പും ജനാധിപത്യത്തിന്റെ അതിജീവനവും

