Connect with us

kerala

‘ഗുരുവിനേക്കാള്‍ മഹാനാണോ വെള്ളാപ്പള്ളി?’; പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സച്ചിദാനന്ദന്‍

ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പ്രീതിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്‍. സമുദായ പ്രീണനത്തിനായി കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ബലികഴിക്കുന്നുവെന്നും, ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പ്രീതിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ശ്രീനാരായണ ഗുരുവിനേക്കാള്‍ വലിയവനാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളെ സച്ചിദാനന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം ‘സന്ധികള്‍’ പാര്‍ട്ടികളെ പിന്നോട്ടടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജനാധിപത്യത്തില്‍ ഭരണമാറ്റമാണ് ആരോഗ്യകരമെന്നും ബംഗാളിലെ അനുഭവം മുന്‍നിര്‍ത്തിയാണ് താനിത് പറയുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഭരണം തുടരുന്നത് അധികാര കേന്ദ്രീകരണത്തിനും പാര്‍ട്ടിയിലേക്കുള്ള സ്വാര്‍ത്ഥ താത്പര്യക്കാരുടെ കടന്നുകയറ്റത്തിനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ മധ്യവര്‍ഗത്തെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തി.

‘ഒരു കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് ആശയപരമായ പിന്തുടര്‍ച്ചയാണ്. അതിന് പകരം ഗുരുവിനെക്കാള്‍ മഹാനാണ് മറ്റൊരാളെന്ന് പറയേണ്ടി വരുന്നത് കേരളീയര്‍ക്ക് അപമാനമാണ്.’ – കെ. സച്ചിദാനന്ദന്‍ വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സമസ്ത നല്‍കിയ സന്ദേശം ഐക്യത്തിന്റേത്’ -കുഞ്ഞാലിക്കുട്ടി

അധികമാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത പാരമ്പര്യമാണ് സമസ്തക്കുള്ളത്.

Published

on

By

കുണിയ: സമസ്ത ഇക്കാലമത്രയും നല്‍കിയ സന്ദേശം ഐക്യത്തിന്റേതാണെന്നും അതിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള പ്രതിഫലനത്തിനാണ് നൂറാം വാര്‍ഷികം സാക്ഷ്യം വഹിച്ചതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അധികമാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത പാരമ്പര്യമാണ് സമസ്തക്കുള്ളത്. കാലാകാലങ്ങളില്‍ വിശുദ്ധമായ നേതൃത്വങ്ങളാണ് സമസ്തയെ നയിച്ചത്. ആ വിശുദ്ധിയും ഐക്യവും മുറുകെ പിടിച്ച് കൊണ്ട് തന്നെയാണ് സമസ്തയുടെ സഞ്ചാരം. പുതിയ കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാനുള്ള പ്രതിജ്ഞ്ഞ പുതുക്കലാണ് നൂറാം വാര്‍ഷിക മഹാസമ്മേളനത്തിലൂടെ സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ആഗോള പണ്ഡിത സംഗമമായി ഗ്ലോബല്‍ ഉലമ സമ്മിറ്റ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പണ്ഡിത പ്രമുഖരാല്‍ സമ്പന്നമായി ഗ്ലോബല്‍ ഉലമ സമ്മിറ്റ്

Published

on

By

കുണിയ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പണ്ഡിത പ്രമുഖരാല്‍ സമ്പന്നമായി ഗ്ലോബല്‍ ഉലമ സമ്മിറ്റ്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളായ സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു.എ.ഇ, ബഹ്‌റൈന്‍, ഇറാഖ്, ഊജിപ്ത്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ ഡെലിഗേറ്റ്‌സ് സമസ്ത കാത്ത ആദര്‍ശവിശുദ്ധിയെ കുറിച്ച് വാചാലരായി.

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കെയ്റോ വേള്‍ഡ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. സാമി മുഹമ്മദ് റബിഅ് ശരീഫ് ഉദ്ഘാടനം ചെയ്തു. എ.വി അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, പി.കെ ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദ്യശ്ശേരി, ചീക്കോന്ന് ബഷീര്‍ അബുല്ല ഫൈസി, ഡോ. സ്വലാഹ് ബിന്‍ അലി അബ്ദുറഹ്‌മാന്‍ ബഹ്‌റൈന്‍, ഡോ. വലീദ് അബ്ദുല്‍ മുന്‍ഇംഅല്‍ സഈദ് കൈറോ, ഡോ. ഇമാദ് മുഹമ്മദ് ഈസ് അല്‍ അസ്ഹര്‍, ഡോ. മുഹമ്മദ് സഅദ് അല്‍ ഹദ്ദാദ് ഈജിപ്ത്, ശൈഖ് മുഅതസ് മുഹമ്മദ് അല്‍ദുരി ഇറാഖ്, ഡോ. സ യ്യിദ് മൂസല്‍ ഖാളിം മലേഷ്യ, മുഫ്തി ഖലീല്‍ അഹമ്മദ് ജാമിഅ നിസാമിയ്യ, മുഫ്തി സല്‍മാന്‍ അസ്ഹരി മുംബൈ, ഹാഫിള് മുഹമ്മദ് ഖാലിദ് അലി ഖാദിരി, സയ്യിദ് വഹീദ് അലി നിസാമി ഹൈദരാബാദ്, ഹാഫിള് പി.എ ഖാജാ മുഈനുദ്ദീന്‍ ഫാസില്‍ ബാഖവി തമിഴ്നാട്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, കെ.സി മുഹമ്മദ് ബാഖവി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അബ്ദുല്ല അല്‍ഖാസിമി കൊളപ്പുറം, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി സംസാരിച്ചു. പി.എം അബ്ദുസ്സലാം ബാഖവി സ്വാഗതവും ഡോ. സി.കെ അബ്ദുറഹ്‌മാന്‍ ഫൈസി നന്ദിയും പറഞ്ഞു.

 

Continue Reading

kerala

കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു; പവന് 1.16 ലക്ഷം കടന്നു

ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയരാന്‍ കാരണം.

Published

on

By

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 205 രൂപ ഉയര്‍ന്ന് സ്വര്‍ണവില 14,560 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,640 രൂപയുടെ വര്‍ധന രേഖപ്പെടുത്തി വില 1,16,480 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 95,720 രൂപയായും 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 74,520 രൂപയായും ഉയര്‍ന്നു.

ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയരാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് വീണ്ടും 5,000 ഡോളര്‍ പിന്നിട്ടു. ഇന്ന് 65 ഡോളറിന്റെ നേട്ടത്തോടെ സ്വര്‍ണം വ്യാപാരം നടത്തുകയാണ്. ഇതോടെ 1.32 ശതമാനം വളര്‍ച്ചയാണ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 4 ശതമാനം ഉയര്‍ന്ന് 5,046.10 ഡോളറായി. അതേസമയം, യു.എസ് ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടായ ഇടിവ് സ്വര്‍ണവിലയ്ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു. കൂടാതെ, തൊഴില്‍ വിപണിയിലെ തളര്‍ച്ച മറികടക്കുന്നതിനായി പലിശനിരക്കില്‍ ഇളവ് വരുത്തേണ്ടി വരുമെന്ന് ഫെഡറല്‍ റിസര്‍വ് സൂചന നല്‍കി. ഫെഡറല്‍ റിസര്‍വ് പ്രസിഡന്റ് മേരി ഡാലി, കുറഞ്ഞത് രണ്ട് തവണയെങ്കിലും പലിശനിരക്ക് കുറയ്ക്കേണ്ടി വരുമെന്ന സാധ്യതയാണു മുന്നോട്ടുവെച്ചത്. ഫെഡിന്റെ ഈ പ്രഖ്യാപനം വരും ദിവസങ്ങളിലും സ്വര്‍ണവിലയെ കൂടുതല്‍ സ്വാധീനിച്ചേക്കുമെന്നാണ് വിപണി വിലയിരുത്തല്‍.

Continue Reading

Trending