Connect with us

News

ശസ്ത്രക്രിയ പൂർത്തിയായി; ഉഷയുടെ വയറ്റില്‍ നിന്നും കത്രിക പുറത്തെടുത്തു

പുറത്തെടുത്ത കത്രിക പൊലീസിന് കൈമാറി

Published

on

കൊച്ചി: അമൃത ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഉഷ ജോസഫിന്റെ വയറ്റില്‍ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തു. വണ്ടാനം മെഡിക്കല്‍ കോളെജിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഉണ്ടായ സംഭവമായിരുന്നുവിത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും രോഗിയുടെ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം എറണാകുളം മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി. പുറത്തെടുത്ത കത്രിക ആശുപത്രി അധികൃതര്‍ അമ്പലപ്പുഴ പൊലീസിന് കൈമാറി.

സംഭവത്തില്‍ ഉഷ ജോസഫിന്റെ ഭര്‍ത്തൃസഹോദരി നല്‍കിയ പരാതിയില്‍ അന്നത്തെ ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ പ്രതി ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശസ്ത്രക്രിയ നിര്‍വഹിച്ചത് ഡോ. ഷാഹിദയാണെന്ന് ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ ഒബ്സ്‌ടെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. ഷാഹിദയെ കേസില്‍ പ്രതിയാക്കിയിട്ടില്ല. എന്നാല്‍ അന്വേഷണവിധേയമായി ഡോ. ഷാഹിദയെയും ഗ്രേഡ് വണ്‍ നഴ്‌സായ ധന്യ പി.എസ്‌നെയും ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.

2021 മെയ് മാസത്തിലാണ് ഉഷ ജോസഫിന് മുഴ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ നടന്നത്. തുടര്‍ന്ന് കഠിനമായ വയറുവേദന അനുഭവപ്പെട്ടതായി അവര്‍ പറഞ്ഞു. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടും പ്രശ്‌നം മാറിയില്ല. മൂത്രത്തിലൂടെ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആദ്യം മൂത്രസഞ്ചിയില്‍ കല്ലാണെന്ന് പറഞ്ഞത്.

പിന്നീട് നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയതായി കണ്ടെത്തി. ഇതോടെയാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വെള്ളക്കുറവ് ഷുഗർ ഉയർത്താം; പ്രമേഹരോഗികൾ ജാഗ്രത പാലിക്കണം

നിർജ്ജലീകരണം സംഭവിക്കുമ്പോൾ രക്തത്തിലെ ജലാംശം കുറയുകയും ഗ്ലൂക്കോസ് കൂടുതൽ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു.

Published

on

By

പ്രമേഹരോഗികള്‍ ആവശ്യമായ അളവില്‍ വെള്ളം സ്ഥിരമായി കുടിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ശരീരത്തിലെ ജലാംശവും രക്തത്തിലെ പഞ്ചസാരയുടെ അളവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് അവര്‍ വ്യക്തമാക്കുന്നു.

നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ രക്തത്തിലെ ജലാംശം കുറയുകയും ഗ്ലൂക്കോസ് കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യും. ചായയില്‍ പാല്‍ കുറയുമ്പോള്‍ കടുപ്പം കൂടുന്നതുപോലെ രക്തത്തിലെ പഞ്ചസാരയുടെ സാന്ദ്രതയും ഉയരാന്‍ ഇടയാകും.

മതിയായ വെള്ളം കുടിക്കുന്നത് രക്തത്തെ ലഘൂകരിക്കാനും വൃക്കകളിലൂടെ അധിക പഞ്ചസാര പുറത്താക്കാനും സഹായകരമാണ്. സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ നിയന്ത്രിക്കുന്നതിലൂടെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും ഇത് ഉപകരിക്കാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വെള്ളം മാത്രം കുടിക്കുന്നത് എന്നാല്‍ വെള്ളം മാത്രം കുടിക്കുന്നത് മോശം ഭക്ഷണക്രമത്തിനോ വ്യായാമമില്ലായ്മയ്‌ക്കോ പകരമാവില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിര്‍ജ്ജലീകരണം ഉണ്ടായിരിക്കുമ്പോള്‍ പലരും ദാഹത്തെ വിശപ്പായി തെറ്റിദ്ധരിച്ച് അധികം ഭക്ഷണം കഴിക്കുന്ന പ്രവണത കാണാറുണ്ട്. ഇതിലൂടെ രക്തത്തിലെ പഞ്ചസാര ഉയരാം. അതിനാല്‍ വെള്ളം ഇടവേളകളില്‍ ചെറിയ അളവുകളായി കുടിക്കുന്നതാണ് നല്ലത്.

അതിതണുത്ത വെള്ളത്തിന് പകരം സാധാരണ താപനിലയിലുള്ളതോ ഇളംചൂടായതോ ആയ വെള്ളം കുടിക്കുന്നത് കൂടുതല്‍ ഗുണകരമാണെന്നും ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പോ ശേഷമോ വെള്ളം കുടിക്കുന്നത് നല്ല രീതിയാണെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

 

Continue Reading

News

ഗസ്സയിലെ മരണസംഖ്യ റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍; ആദ്യ 15 മാസത്തിനുള്ളില്‍ തന്നെ 75,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

18 വയസിന് താഴെയുള്ളവര്‍ 22,800 പേരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Published

on

By

ഗസ്സ: ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ ഏകദേശം 50 ശതമാനം കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 72,000ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അറിയിച്ചിരുന്നുവെങ്കിലും, ആദ്യ 15 മാസത്തിനുള്ളില്‍ തന്നെ 75,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ കാലയളവില്‍ 49,090 മരണങ്ങള്‍ മാത്രമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതെന്നും ഏകദേശം 26,000 മരണങ്ങളുടെ വ്യത്യാസമുണ്ടെന്നും പഠനം പറയുന്നു.

ജനസംഖ്യയുടെ ഏകദേശം 3.4 ശതമാനം പേര്‍ കൊല്ലപ്പെട്ടതായി വിലയിരുത്തുന്നു. കൊല്ലപ്പെട്ടവരില്‍ 56.2 ശതമാനം സ്ത്രീകളും കുട്ടികളും വയോധികരുമാണ്. 18 വയസിന് താഴെയുള്ളവര്‍ 22,800 പേരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരിട്ടുള്ള ആക്രമണങ്ങള്‍ക്ക് പുറമെ നിരന്തരമായ സംഘര്‍ഷ സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയും മൂലം 16,300ഓളം പേര്‍ മരണപ്പെട്ടതായും പഠനം പറയുന്നു.

ഏകദേശം 12,200 പേരെ കാണാതായിട്ടുണ്ടെന്നും, ഇവരില്‍ ഭൂരിഭാഗവും 18 മുതല്‍ 64 വയസുവരെ പ്രായമുള്ള പുരുഷന്മാരാണെന്നും പഠനം കണക്കാക്കുന്നു. ഗസ്സയിലെ മരണസംഖ്യ പെരുപ്പിച്ചാണെന്ന ആരോപണങ്ങള്‍ക്ക് വിരുദ്ധമായ കണ്ടെത്തലുകളാണ് ഈ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്.

അതേസമയം, ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോഗ്രാഫിക് റിസര്‍ച്ച് നടത്തിയ മറ്റൊരു പഠനത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 1,12,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ആകെ മരണസംഖ്യ 1,86,000 കടക്കാമെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നു.

 

Continue Reading

News

‘കുട്ടികളെ കൊന്നവരാണവര്‍’; ഇസ്രായേലി വനിതാ സഞ്ചാരികളെ വിലക്കി സ്‌പെയിന്‍ മ്യൂസിയം

പുറത്താക്കുന്നതിനിടെ ഇവരെ ‘കുട്ടികളെ കൊന്നവര്‍’ എന്ന് വിളിച്ചുവെന്നാരോപണവും ഉയര്‍ന്നിട്ടുണ്ട്.

Published

on

By

സ്‌പെയിന്‍: മാഡ്രിഡ് നഗരത്തിലെ ദേശീയ കലാമ്യൂസിയമായ നാഷനല്‍ സെന്‍ട്രോ ഡി ആര്‍ട്ടെ റെയ്ന സോഫിയ മ്യൂസിയത്തില്‍ നിന്ന് മൂന്ന് ഇസ്രായേലി വനിതാ സഞ്ചാരികളെ പുറത്താക്കി. ഇസ്രായേല്‍ പതാക പ്രദര്‍ശിപ്പിക്കുകയും ജൂത സ്വത്വത്തിന്റെ പ്രതീകമായ ഡേവിഡ് നക്ഷത്രമാല ധരിക്കുകയും ചെയ്തതിനാലാണ് ഇവരെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്താക്കുന്നതിനിടെ ഇവരെ ‘കുട്ടികളെ കൊന്നവര്‍’ എന്ന് വിളിച്ചുവെന്നാരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഇസ്രായേലി സഞ്ചാരികളുടെ സാന്നിധ്യം ചിലര്‍ക്കു അസ്വസ്ഥത സൃഷ്ടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടപടി സ്വീകരിച്ചതായാണ് വിവരം. സംഭവത്തില്‍ യഹൂദ വിരുദ്ധ പ്രവണതയുണ്ടോയെന്ന് പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്‌പെയിന്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ മ്യൂസിയം, പ്രശസ്ത ചിത്രകാരന്മാരായ പാബ്ലോ പിക്കാസോയും
സാല്‍വഡോര്‍ ദാലിയുടെയും ഉള്‍പ്പെടെയുള്ളവരുടെ കൃതികള്‍ക്കാണ് പ്രസിദ്ധം.

മ്യൂസിയത്തിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രകൃതി ഏൗലൃിശരമയാണ്. ലോകമെമ്പാടുമുള്ള കലാസ്വാദകര്‍ ഈ കൃതി കാണാനായി ഇവിടെ എത്താറുണ്ട്.

 

Continue Reading

Trending