Connect with us

world

റഫ തുറന്നിട്ടും ആയിരക്കണക്കിന് രോഗികള്‍ക്ക് നിരാശ; ആദ്യ ദിവസം അനുവദിച്ചത് അഞ്ച് രോഗികളെ മാത്രം

ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമെന്ന നിലയിലാണ് ഇസ്രാഈല്‍ വഴി കടന്നുപോകാത്ത ഗസ്സയിലെ ഏക ക്രോസിങ്ങായ റഫ വീണ്ടും തുറന്നത്.

Published

on

ഖാന്‍ യൂനിസ്: ഗസ്സക്കും ഈജിപ്തിനും ഇടയിലുള്ള റഫ ക്രോസിങിലൂടെ ഇസ്രാഈല്‍ പുറത്തേക്ക് പോകാന്‍ അനുവദിച്ചത് അഞ്ച് രോഗികളെ മാത്രം.
റഫ ക്രോസിങ് ഒടുവില്‍ വീണ്ടും തുറക്കുന്നുവെന്നും വൈദ്യസഹായത്തിനായി കൊതിക്കുന്ന പരിക്കേറ്റ ഫലസ്തീനികളെ പോകാന്‍ അനുവദിക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിറകെയാണ് അഞ്ച് രോഗികളെ മാത്രം ആദ്യ ദിവസം പോകാന്‍ അനുവദിച്ചത്. ഇത് പ്രതീക്ഷയോടെ ഉറ്റുനോക്കിയ ആയിരക്കണക്കിന് രോഗികളെയാണ് നിരാശരാക്കിയത്.

ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമെന്ന നിലയിലാണ് ഇസ്രാഈല്‍ വഴി കടന്നുപോകാത്ത ഗസ്സയിലെ ഏക ക്രോസിങ്ങായ റഫ വീണ്ടും തുറന്നത്. എന്നാല്‍, തിങ്കളാഴ്ചത്തെ സംഭവങ്ങള്‍ ഗസ്സക്കാരുടെ പുറത്തുകടക്കല്‍ അത്ര എളുപ്പമല്ല എന്ന വ്യക്തമായ സൂചനയാണ് തരുന്നത്.

കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങള്‍, സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍, പരിമിതമായ എണ്ണം ആളുകളെ മാത്രമേ കടന്നുപോകാന്‍ അനുവദിച്ചിട്ടുള്ളൂ.
ഇസ്രാഈല്‍ ഉത്തരവുകള്‍ പ്രകാരം പോകാന്‍ അനുവദിച്ച അഞ്ച് രോഗികളില്‍ ഓരോരുത്തരുടെയും കൂടെ രണ്ട് പേര്‍ ഉണ്ടായിരുന്നു. ഇതോടെ ഗസ്സയിലെ ആരോഗ്യ അധികൃതര്‍ക്ക് നല്‍കിയ വിവരങ്ങള്‍ പ്രകാരം പുറത്തു കടന്ന ആകെ യാത്രക്കാരുടെ എണ്ണം 15 ആണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

world

‘പ്രധാനമന്ത്രി ട്രംപിന് കീഴടങ്ങി’ -വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

പ്രധാനമന്ത്രി മോദിയുടെ മേല്‍ പ്രസിഡന്റ് ട്രംപിന് വ്യക്തമായ സ്വാധീനമുണ്ടെന്ന് തോന്നുന്നു. മിസ്റ്റര്‍ മോദി ഒടുവില്‍ കീഴടങ്ങിയതായി തോന്നുന്നു… -കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി

Published

on

By

ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ തീരുമാനമാകുകയും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും യു.എസില്‍നിന്ന് കുടുതല്‍ എണ്ണ വാങ്ങുകയും ചെയ്യുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തതില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്.
പ്രധാനമന്ത്രി ട്രംപിന് കീഴടങ്ങി എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കുന്നതായി അമേരിക്കയില്‍നിന്ന് ട്രംപാണ് പ്രഖ്യാപിച്ചത്. റഷ്യയില്‍നിന്നും വെനിസ്വേലയില്‍ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെക്കുറിച്ചും ട്രംപാണ് പറഞ്ഞത് ഇപ്പോള്‍ ഈ വ്യാപാര കരാറിനെക്കുറിച്ചും ട്രംപാണ് പറയുന്നത്. പ്രധാനമന്ത്രി മോദിയുടെ മേല്‍ പ്രസിഡന്റ് ട്രംപിന് വ്യക്തമായ സ്വാധീനമുണ്ടെന്ന് തോന്നുന്നു. മിസ്റ്റര്‍ മോദി ഒടുവില്‍ കീഴടങ്ങിയതായി തോന്നുന്നു… -കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും ഇന്ന് പരസ്പരം സംസാരിച്ചതായി കരുതുന്നു. ഈ വിവരങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ലഭിച്ചതല്ല, മറിച്ച് ഇന്ത്യയിലെ യു.എസ് അംബാസഡറാണ് നല്‍കിയത്. ഇപ്പോള്‍ ഇത് ഒരു പതിവായിട്ടുണ്ട്. പ്രസിഡന്റ് ട്രംപില്‍ നിന്നോ അദ്ദേഹം നിയമിച്ചവരില്‍ നിന്നോ മാത്രമേ ഇന്ത്യാ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ കഴിയൂ -അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യക്കുമേല്‍ ചുമത്തിയ 25 ശതമാനം പകരത്തീരുവ 18 ശതമാനമാക്കി താഴ്ത്തിയെന്ന് ട്രംപ് അറിയിച്ചു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്നും യു.എസില്‍നിന്ന് കുടുതല്‍ എണ്ണ വാങ്ങുകയും ചെയ്യുമെന്നും ട്രംപ് അറിയിച്ചു. ഇന്ത്യയുടെ ഇറക്കുമതി നികുതി പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് അറിയിച്ചു.

Continue Reading

News

ഗസ്സയില്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന് ഇസ്രാഈലിന്റെ വിലക്ക്

ഫെബ്രുവരി 28-നകം ഒഴിഞ്ഞുപോകാന്‍ ഉത്തരവ്

Published

on

തെല്‍അവിവ്: ഗസ്സയില്‍ സന്നദ്ധ സേവനം നടത്തുന്ന അന്താരാഷ്ട്ര വൈദ്യസഹായ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ (MSF) പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ഇസ്രാഈല്‍. ഫെബ്രുവരി 28-നകം ഗസ്സയില്‍ നിന്നും ഒഴിഞ്ഞുപോകാനാണ് ഇസ്രാഈല്‍ നല്‍കിയിരിക്കുന്ന ഉത്തരവ്.

ഗസ്സയിലും വെസ്റ്റ് ബാങ്കിലും പ്രവര്‍ത്തിക്കുന്ന മാനുഷിക സഹായ സംഘടനകളുടെ മേല്‍നോട്ടം വഹിക്കുന്ന ഇസ്രാഈലിന്റെ പ്രവാസികാര്യ മന്ത്രാലയത്തിന്റേതാണ് ഈ നടപടി. സംഘടനയിലെ ജീവനക്കാരുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക സമര്‍പ്പിച്ചില്ല എന്നതാണ് ഇസ്രാഇtuല്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍, മതിയായ സുരക്ഷാ ഉറപ്പുകളില്ലാതെ ജീവനക്കാരുടെ വിവരങ്ങള്‍ കൈമാറുന്നത് തങ്ങളുടെ പ്രവര്‍ത്തകരെ അപകടത്തിലാക്കുമെന്ന് MSF വ്യക്തമാക്കി.

ഗസ്സയിലെ ഏറ്റവും വലിയ മെഡിക്കല്‍ ചാരിറ്റി സംഘടനകളിലൊന്നായ MSF-ന് വിലക്കേര്‍പ്പെടുത്തുന്നതോടെ ആരോഗ്യമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഡോക്ടര്‍മാരുടെയും മരുന്നുകളുടെയും അഭാവം മൂലം കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണമാകും.

 

Continue Reading

News

16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം; ഓസ്ട്രേലിയയില്‍ 4,15,000 അക്കൗണ്ടുകള്‍ പൂട്ടി സ്നാപ്ചാറ്റ്

കുട്ടികള്‍ പ്രായപരിശോധനയ്ക്കുള്ള സാങ്കേതിക വിദ്യകളെ മറികടക്കുന്നതായി കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Published

on

കാന്‍ബെറ: 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ നിയമത്തെത്തുടര്‍ന്ന്, 4,15,000-ലധികം അക്കൗണ്ടുകള്‍ നീക്കം ചെയ്ത് സ്നാപ്ചാറ്റ്. എന്നാല്‍ കുട്ടികള്‍ പ്രായപരിശോധനയ്ക്കുള്ള സാങ്കേതിക വിദ്യകളെ മറികടക്കുന്നതായി കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

2025 ഡിസംബറിലാണ് ഓസ്ട്രേലിയയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ഔദ്യോഗികമായി നിരോധിച്ചത്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 45.5 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ വരെ കനത്ത പിഴ ഈടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

മെറ്റ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം), ടിക് ടോക്ക്, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ സമാനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്നായി മൊത്തം 4.7 ദശലക്ഷം അക്കൗണ്ടുകളാണ് ഓസ്ട്രേലിയയില്‍ നീക്കം ചെയ്തത്.

Continue Reading

Trending